Thursday, June 19, 2014

ആട്ടിന്‍ക്കൂട്ടങ്ങള്‍

ഇടയനില്‍നിന്നും
രക്ഷനേടാന്‍ കൊതിക്കുന്ന
ആട്ടിന്‍ക്കൂട്ടങ്ങളാണ് ഞങ്ങള്‍.
സമൃദ്ധമായ മേച്ചില്‍പ്പുറങ്ങളാണ്
പ്രതീക്ഷയുടെ വായ്ത്താരികളായി
ഞങ്ങള്‍ക്ക് നല്‍കിയത്.
വേനല്‍ച്ചൂടില്‍ കരിഞ്ഞുണങ്ങിയ
ഈ വയലിറമ്പില്‍
ഞങ്ങള്‍ മറ്റെന്താണ് ആഗ്രഹിക്കുക?
പക്ഷെ-
വീണ്ടും വീണ്ടും
കബളിപ്പിക്കപ്പെടുന്ന
വെറും ആട്ടിന്‍ക്കൂട്ടങ്ങളാണ് ഞങ്ങള്‍.
ഞങ്ങളുടെ പ്രതിഷേധം
അവന്‍ അറിയുന്നു.
അറിഞ്ഞുകൊണ്ടുതന്നെ
അവനതിനെ
സ്വാഗതം ചെയ്യുന്നു
ഈ വരണ്ടുണങ്ങിയ മരുഭൂമിയില്‍
ഞങ്ങള്‍
വീണ്ടും വീണ്ടും
ബന്ധനസ്ഥരാകുന്നു.
എല്ലാമറിയുന്നവനാണ് അവന്‍!!!
തീ്ക്ഷ്ണനയനങ്ങളോടെ
ഞങ്ങളിലേക്ക്
എരിവെയിലുതിര്‍ക്കുന്നു.
അവന്റെ നേത്രങ്ങള്‍
ശൂലങ്ങള്‍പോലെ!!!
അവ ഗര്‍ഭപാത്രങ്ങളെയും
ഒഴിവാക്കുന്നില്ല!!!
അലയാന്‍ കൊതിക്കുന്ന ഞങ്ങളെ
ആലകള്‍ക്കുള്ളില്‍ കെട്ടിയിടുന്നു...
ഞങ്ങള്‍ക്ക് പൂജിക്കാനും
പരാതി പറയാനും
പുതിയ ദൈവങ്ങളെ സൃഷ്ടിക്കുന്നു...
പഴയവ പൊളിച്ചടുക്കുന്നു...
എല്ലാ ദൈവങ്ങള്‍ക്കും അവന്റെ ഛായ!!!
ദൈവം പുല്ലിലില്ലെന്നറിയാന്‍
എത്ര വൈകി!!!
കയറുകള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയ
കഴുത്തുകള്‍ക്ക്
'ദൈവമേ' എന്ന്
എങ്ങനെ വിളിക്കാനാകും???

3 comments:

ajith said...

ആടുകളല്ല
ബലിയാടുകള്‍

സൗഗന്ധികം said...

വഴി തെറ്റിക്കുന്ന ഇടയന്മാർ...


വളരെ നല്ല കവിത


ശുഭാശംസകൾ......

സലീം കുലുക്കല്ലുര്‍ said...

കയറുകള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയ
കഴുത്തുകള്‍ക്ക്
'ദൈവമേ' എന്ന്
എങ്ങനെ വിളിക്കാനാകും?
നാളൊരു കാര്യം നന്നായി പറഞ്ഞു ..ആശംസകള്‍ !