കുന്നിന്‍ നെറുകയില്‍ നിന്നും
കുത്തിയൊലിച്ചിറങ്ങിയ
നദിയില്‍
കനവുകളുടെ ജഡങ്ങള്‍
അഴുകുന്നു...
ശൈത്യപുളകങ്ങളില്‍
മേലാട വാരിച്ചുറ്റി,യവ
തണുപ്പറിയാതെ,
ഇരുളിന്‍ മരവിപ്പിലൂടെ
ഒഴുകിയകലുന്നു...
തണുത്തുറഞ്ഞ പ്രാണനില്‍
സ്വാദറിയാതെ
കൊത്തിമരിക്കുന്നു
പ്രണയമത്സ്യങ്ങള്‍...
ഒഴുകിയകലുമോരോ
ജീവബിന്ദുവിലും
നിന്റെ നാമം
പ്രാര്‍ഥനപോലെ മുഴങ്ങുന്നു...
കുത്തിയൊലിച്ചിറങ്ങിയ
നദിയില്‍
കനവുകളുടെ ജഡങ്ങള്‍
അഴുകുന്നു...
ശൈത്യപുളകങ്ങളില്‍
മേലാട വാരിച്ചുറ്റി,യവ
തണുപ്പറിയാതെ,
ഇരുളിന്‍ മരവിപ്പിലൂടെ
ഒഴുകിയകലുന്നു...
തണുത്തുറഞ്ഞ പ്രാണനില്‍
സ്വാദറിയാതെ
കൊത്തിമരിക്കുന്നു
പ്രണയമത്സ്യങ്ങള്‍...
ഒഴുകിയകലുമോരോ
ജീവബിന്ദുവിലും
നിന്റെ നാമം
പ്രാര്‍ഥനപോലെ മുഴങ്ങുന്നു...
2 comments:
ഓരോ ജീവബിന്ദുവിലും
ദൈവനാമം
പ്രാർഥന പോലെ മുഴങ്ങുന്നു.
അധ്വാനം, ഇനിയൊരായിരം വർഷങ്ങൾ കൂടി ഈ ഭൂമിയിൽ ജീവിക്കേണ്ടി വരും എന്ന സങ്കല്‌പത്തിലും,
പ്രാർഥന, ഇനിയൊരു ദിനം കൂടി മാത്രമേ ഈ ഭൂമിയിൽ ജീവിതമുള്ളൂ എന്ന സങ്കല്‌പത്തിലും വേണമെന്ന മഹദ് വചനം ഓർത്തു പോകുന്നു.
ജീവിതത്തിൽ ഇവ രണ്ടിന്റേയും പ്രാധാന്യം അനല്‌പം തന്നെ.
വളരെ നല്ലൊരു കവിത
ശുഭാശംസകൾ....
Thank You.....
Post a Comment